14
فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا ﴿١٤﴾

അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും ഒട്ടകത്തെ അറുകൊല നടത്തുകയും ചെയ്തു. അങ്ങനെ അവരുടെ പാപം നിമിത്തം അവരുടെ റബ്ബ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) ശിക്ഷ തുല്ല്യമാക്കുകയും ചെയ്തു.

തഫ്സീർ മുഖ്തസ്വർ :

فَكَذَّبُوا رَسُولَهُمْ فِي شَأْنِ النَّاقَةِ، فَقَتَلَهَا أَشْقَاهُمْ مَعَ رِضَاهُمْ بِمَا فَعَلَ، فَكَانُوا شُرَكَاءَ فِي الإِثْمِ، فَأَطْبَقَ اللَّهُ عَلَيْهِمْ عَذَابَهُ، فَأَهْلَكَهُمْ بِالصَّيْحَةِ بِسَبَبِ ذُنُوبِهِمْ، وَسَوَّاهُمْ فِي العُقُوبَةِ التِّي أَهْلَكَهُمْ بِهَا.

അപ്പോൾ ആ ഒട്ടകത്തിൻ്റെ കാര്യത്തിൽ തങ്ങളുടെ റസൂലിൻ്റെ വാക്കുകളെ അവർ നിഷേധിച്ചു തള്ളി. അവരുടെ കൂട്ടത്തിലെ ഏറ്റവും ദൗർഭാഗ്യവാൻ അതിനെ അറുത്തു കളഞ്ഞു. ആ നാട്ടുകാരെല്ലാം അവൻ്റെ ചെയ്‌തിയിൽ തൃപ്തരുമായിരുന്നു. അതിനാൽ അതിൻ്റെ പാപഭാരത്തിൽ അവരെല്ലാം പങ്കാളികളായിരുന്നു. അങ്ങനെ അല്ലാഹു അവരുടെ തിന്മകൾ കാരണത്താൽ ഒരു ഘോരശബ്ദത്തിലൂടെ അക്കൂട്ടരെ നശിപ്പിച്ചു. ആ ശിക്ഷ അവർക്കെല്ലാം അവൻ തുല്ല്യമാക്കുകയും ചെയ്തു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: