1
وَالنَّازِعَاتِ غَرْقًا ﴿١﴾ وَالنَّاشِطَاتِ نَشْطًا ﴿٢﴾ وَالسَّابِحَاتِ سَبْحًا ﴿٣﴾ فَالسَّابِقَاتِ سَبْقًا ﴿٤﴾ فَالْمُدَبِّرَاتِ أَمْرًا ﴿٥﴾

(1) ഇറങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ തന്നെയാണ് സത്യം. (2) സൗമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ് സത്യം. (3) ഒഴുകി വരുന്നവ തന്നെയാണ് സത്യം. (4) എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ് സത്യം. (5) കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം.

തഫ്സീർ മുഖ്തസ്വർ :

(1) أَقْسَمَ اللَّهُ بِالمَلَائِكَةِ التِّي تَجْذِبُ أَرْوَاحَ الكُفَّارِ بِشِدَّةٍ وَعُنْفٍ.

(2) وَأَقْسَمَ بِالمَلَائِكَةِ التِّي تَسْتَلُّ أَرْوَاحَ المُؤْمِنِينَ بِسُهُولَةٍ وَيُسْرٍ.

(3) وَأَقْسَمَ بِالمَلَائِكَةِ التِّي تَسْبَحُ مِنَ السَّمَاءِ إِلَى الأَرْضِ بِأَمْرِ اللَّهِ.

(4) وَأَقْسَمَ بِالمَلَائِكَةِ التِّي تَسْبِقُ بَعْضُهَا فِي أَدَاءِ أَمْرِ اللَّهِ.

(5) وَأَقْسَمَ بِالمَلَائِكَةِ التِّي تُنَفِّذُ مَا أَمَرَهُمُ اللَّهُ بِهِ مِنْ قَضَائِهِ مِثْلَ المَلَائِكَةِ المُوَكَّلِينَ بِأَعْمَالِ العِبَادِ؛ أَقْسَمَ بِذَلِكَ كُلِّهِ لِيَبْعَثَنَّهُمْ لِلْحِسَابِ وَالجَزَاءِ.

(1) (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരുടെ ആത്മാവുകളെ കാഠിന്യത്തോടെയും പരുഷതയോടെയും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(2) (അല്ലാഹുവിൽ വിശ്വസിച്ചവരായ) മുഅ്മിനീങ്ങളുടെ ആത്മാവുകളെ എളുപ്പത്തിലും സൗമ്യമായും ഊരിയെടുക്കുന്ന മലക്കുകളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) ആകാശത്ത് നിന്നു ഭീമിയിലേക്ക് അല്ലാഹുവിൻ്റെ കൽപ്പനയുമായി ഒഴുകിവരുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(4) അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റാൻ മുന്നോട്ട് കുതിക്കുന്ന മലക്കുകളിൽ ചിലരെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(5) അല്ലാഹു നടപ്പിലാക്കാൻ ഏൽപ്പിച്ച അവൻ്റെ കൽപ്പനകൾ നിറവേറ്റുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഏൽപ്പിക്കപ്പെട്ട മലക്കുകൾ ഉദാഹരണം.

അന്ത്യനാളിൽ എല്ലാവരെയും അല്ലാഹു വിചാരണക്കായും പ്രതിഫലം നൽകുന്നതിനായും ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യുമെന്നത് ഊന്നിപ്പറയുന്നതിനാണ് ഇത്രയും കാര്യങ്ങൾ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: