42-46
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ﴿٤٢﴾ فِيمَ أَنتَ مِن ذِكْرَاهَا ﴿٤٣﴾ إِلَىٰ رَبِّكَ مُنتَهَاهَا ﴿٤٤﴾ إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ﴿٤٥﴾ كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ﴿٤٦﴾

(42) അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവർ താങ്കളോട് ചോദിക്കുന്നു.

(43) നിനക്ക് അതിനെ കുറിച്ച് ഒന്നും അറിയുകയില്ല.

(44) താങ്കളുടെ റബ്ബിങ്കലാണ് (അതിനെ കുറിച്ചുള്ള അറിവിൻ്റെ) അവസാനം.

(45) അതിനെ ഭയപ്പെടുന്നവർക്ക് ഒരു താക്കീതുകാരൻ മാത്രമാണ് താങ്കൾ.

(46) അത് അവർ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവർ (ഭൂമിയിൽ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവർക്ക് തോന്നുക.)

തഫ്സീർ മുഖ്തസ്വർ :

(42) يَسْأَلُكَ -أَيُّهَا الرَّسُولُ- هَؤُلَاءِ المُكَذِّبُونَ بِالبَعْثِ: مَتَى تَقَعُ السَّاعَةُ؟

(43) لَيْسَ لَكَ عِلْمٌ بِهَا حَتَّى تَذْكُرَهَا لَهُمْ، وَلَيْسَ مِنْ شَأْنِكَ ذَلِكَ، إِنَّمَا شَأْنُكَ الاسْتِعْدَادُ لَهَا.

(44) إِلَى رَبِّكَ وَحْدَهُ مُنْتهَى عِلْمِ السَّاعَةِ.

(45) إِنَّمَا أَنْتَ مُنْذِرُ مَنْ يَخْشَى السَّاعَةَ؛ لِأَنَّهُ الذِّي يَنْتَفِعُ بِإِنْذَارِكَ.

(46) كَأَنَّهُمْ يَوْمَ يَرَوْنَ السَّاعَةَ مُشَاهَدَةً، لَمْ يَلْبَثُوا فِي حَيَاتِهِمْ الدُّنْيَا إِلَّا عَشِيَّةَ يَوْمٍ وَاحِدٍ أَوْ بُكْرَتَهُ.

(42) അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്ന് താങ്കളോട് ചോദിക്കുന്നു.

(43) അവരോട് അതെന്നാണ് എന്നു പറയാനുള്ള ഒരു അറിവും താങ്കളുടെ പക്കലില്ല തന്നെ. അത് താങ്കൾക്ക് ആവശ്യമുള്ള കാര്യത്തിൽ പെട്ടതുമല്ല. അന്ത്യനാളിന് വേണ്ടി തയ്യാറെടുക്കുക എന്നത് മാത്രമാണ് താങ്കൾ ചെയ്യേണ്ടത്.

(44) താങ്കളുടെ രക്ഷിതാവിങ്കൽ മാത്രമാണ് അന്ത്യനാളിനെ കുറിച്ചുള്ള അറിവ് ഉള്ളത്.

(45) അന്ത്യനാളിനെ ഭയപ്പെടുന്നവർക്ക് താക്കീത് നൽകുന്നവൻ മാത്രമാണ് താങ്കൾ; കാരണം അവർക്ക് മാത്രമേ താങ്കളുടെ താക്കീത് ഫലം ചെയ്യുകയുള്ളൂ.

(46) അന്ത്യനാളിന് അവർ സാക്ഷിയാകുന്ന ദിവസം; തങ്ങൾ ഇഹലോകത്ത് ഒരു സായാഹ്നമോ ഒരു പ്രഭാതമോ മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ എന്നത് പോലെയായിരിക്കും (അവർക്ക് തോന്നുക).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: