1
عَمَّ يَتَسَاءَلُونَ ﴿١﴾

എന്തിനെപ്പറ്റിയാണ് അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?

തഫ്സീർ മുഖ്തസ്വർ :

عَنْ أَيِّ شَيْءٍ يَتَسَاءَلُ هَؤُلَاءِ المُشْرِكُونَ بَعْدَمَا بَعَثَ اللَّهُ إِلَيْهِمْ رَسُولَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ؟!

അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- അവരിലേക്ക് പറഞ്ഞയച്ചതിന് ശേഷം എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?

2
عَنِ النَّبَإِ الْعَظِيمِ ﴿٢﴾

ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

തഫ്സീർ മുഖ്തസ്വർ :

يَسْأَلُ بَعْضُهُمْ بَعْضًا عَنِ الخَبَرِ العَظِيمِ، وَهُوَ هَذَا القُرْآنُ المُنَزَّلُ عَلَى رَسُولِهِمْ المُتَضَمِّنُ لِخَبَرِ البَعْثِ.

അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ഗൗരവതരമായ ആ വാർത്തയെ കുറിച്ചാണ്. പുനരുത്ഥാനത്തെ കുറിച്ചുള്ള വൃത്താന്തം ഉൾക്കൊള്ളുന്ന, അവരുടെ റസൂലിൻ്റെ മേൽ അവതരിച്ച ഈ ഖുർആനാകുന്നു ആ വാർത്ത.

3
الَّذِي هُمْ فِيهِ مُخْتَلِفُونَ ﴿٣﴾

അവർ ഏതൊരു കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിലായി കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

തഫ്സീർ മുഖ്തസ്വർ :

هَذَا القُرْآنُ الذِّي اخْتَلَفُوا فِيمَا يَصِفُونَهُ بِهِ؛ مِنْ كَوْنِهِ سِحْرًا أَوْ شِعْرًا أَوْ كِهَانَةً أَوْ أَسَاطِيرَ الأَوَّلِينَ.

എന്തു വിശേഷണമാണ് നൽകുക എന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഈ ഖുർആനിൻ്റെ കാര്യത്തിൽ. ഇതിനെ സിഹ്റെന്നോ (മാരണം) കവിതയെന്നോ ജോത്സ്യമെന്നോ പഴമക്കാരുടെ പുരാണമെന്നോ (വിശേഷിപ്പിക്കേണ്ടത്)?

4
كَلَّا سَيَعْلَمُونَ ﴿٤﴾

നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.

തഫ്സീർ മുഖ്തസ്വർ :

لَيْسَ الأَمْرُ كَمَا زَعَمُوا، سَيَعْلَمُ هَؤُلَاءِ المُكَذِّبُونَ بِالقُرْآنِ عَاقِبَةَ تَكْذِيبِهِمْ السَّيِّئَةِ.

അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. ഖുർആനിനെ കളവാക്കിയ ഇക്കൂട്ടർ തങ്ങളുടെ നിഷേധത്തിൻ്റെ പര്യവസാനം എന്താണെന്ന് അറിയുക തന്നെ ചെയ്യും.

5
ثُمَّ كَلَّا سَيَعْلَمُونَ ﴿٥﴾

വീണ്ടും നിസ്സംശയം; അവർ വഴിയെ അറിഞ്ഞു കൊള്ളും.

തഫ്സീർ മുഖ്തസ്വർ :

ثُمَّ سَيَتَأَكَّدُ لَهُمْ ذَلِكَ.

അവർക്ക് പിന്നീട് അക്കാര്യം ഉറപ്പാവുക തന്നെ ചെയ്യും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: