5
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ﴿٥﴾

മതം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് (ബഹുദൈവാരാധ തീർത്തും ഉപേക്ഷിച്ച) ‘ഹനീഫുക’ളായ നിലയിൽ അവനെ മാത്രം ആരാധിക്കുവാനും, നിസ്കാരം നിലനിർത്തുവാനും സകാത് നൽകുവാനും അല്ലാതെ അവരോട് കൽപ്പിക്കപ്പെട്ടിട്ടില്ല. അതത്രെ നേരായ മതം.

തഫ്സീർ മുഖ്തസ്വർ :

وَيَظْهَرُ جُرْمُ وَعِنَادُ اليَهُودِ وَالنَّصَارَى أَنَّهُمْ مَا أُمِرُوا فِي هَذَا القُرْآنِ إِلَّا بِمَا أُمِرُوا بِهِ فِي كِتَابَيْهِمْ مِنْ عِبَادَةِ اللَّهِ وَحْدَهُ، وَمُجَانَبَةِ الشِّرْكِ، وَإِقَامَةِ الصَّلَاةِ وَإِعْطَاءِ الزَّكَاةِ، فَمَا أُمِرُوا بِهِ هُوَ الدِّينُ المُسْتَقِيمُ الذِّي لَا اعْوِجَاجَ فِيهِ.

അവരുടെ ഗ്രന്ഥങ്ങളിൽ -തൗറാത്തിലും ഇഞ്ചീലിലും- കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നറിയുമ്പോഴാണ് യഹൂദ-നസ്വാറാക്കളുടെ അതിക്രമവും അവരുടെ ശത്രുതയും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത് നൽകുകയും ചെയ്യുക; (ഇതൊക്കെയാണ് ആ കൽപ്പനകൾ). അവരോട് കൽപ്പിക്കപ്പെട്ട ഈ കാര്യങ്ങൾ തന്നെയാകുന്നു യാതൊരു വക്രതയുമില്ലാത്ത നേരായ മതം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: