സഹൂര്‍ (ُالسَّحُور) എന്നാണ് അറബിയില്‍ അത്താഴത്തിന് പറയുക. സുബ്ഹിന് തൊട്ടുമുന്‍പ്, രാത്രിയുടെ അവസാനത്തിലാണ് അത്താഴത്തിന്റെ സമയം. സുബ്ഹി നിസ്കാരത്തിന് തൊട്ടു മുന്‍പ് അത്താഴം കഴിക്കുന്നതാണ് സുന്നത്ത്. നബി-ﷺ-യുടെ അത്താഴത്തിനും നിസ്കാരത്തിനും ഇടയിലുള്ള സമയം സ്വഹാബികള്‍ അറിയിച്ചിട്ടുണ്ട്.

عَنْ أَنَسٍ أَنَّ زَيْدَ بْنَ ثَابِتٍ حَدَّثَهُ أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ -ﷺ-، ثُمَّ قَامُوا إِلَى الصَّلَاةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ : « قَدْرُ خَمْسِينَ أَوْ سِتِّينَ » يَعْنِي آيَة .

അനസ് -رَضِيَ اللَّهُ عَنْهُ- നിവേനം: നബി-ﷺ-യോടൊപ്പം (ഒരിക്കല്‍ താന്‍) അത്താഴം കഴിച്ചതായി സൈദ് ബ്നു സാബിഥ് അദ്ദേഹത്തോട് പറഞ്ഞു. (അത്താഴം കഴിഞ്ഞപ്പോള്‍) അവര്‍ നമസ്കരിക്കുന്നതിനായി എഴുന്നേറ്റു. ഞാന്‍ (അനസ്) ചോദിച്ചു: “അവക്കിടയില്‍ (നിസ്കാരത്തിനും അത്താഴത്തിനുമിടയില്‍) എത്ര സമയമുണ്ടായിരുന്നു?” അദ്ദേഹം പറഞ്ഞു: “അന്‍പതോ അറുപതോ (ആയത്തുകള്‍) പാരായണം ചെയ്യുന്ന സമയം.” (ബുഖാരി:575,576, മുസ്‌ലിം:1097)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment