ആശുപത്രികളില്‍ ശ്രദ്ധിക്കേണ്ടത്

ഒന്ന്: രോഗികള്‍ക്ക് ഡോക്ടറെ സന്ദര്‍ശിക്കാന്‍ നിശ്ചയിക്കുന്ന സ്ഥലത്ത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിസ്കരിക്കാന്‍ വേണ്ടി സ്ഥലം ഒരുക്കേണ്ടതുണ്ട്. കാരണം നിസ്കാരത്തിന് ഇസ്‌ലാമില്‍ വളരെ പ്രാധാന്യവും ശ്രേഷ്ഠതയുമുണ്ട്. ഓരോ മുഅമിനിനും അല്ലാഹുവിനോടുള്ള വലിയ ബാധ്യതയാണത്. അത് പ്രയാസമില്ലാതെ നിര്‍വ്വഹിക്കാന്‍ സൗകര്യം ഒരുക്കി നല്‍കേണ്ടതുണ്ട്. കുറച്ച് അടുത്തായി മസ്ജിദുകള്‍ ഉണ്ടെങ്കിലും നിസ്കാരത്തിന് സ്ഥലം ഒരുക്കുന്നത് നല്ലതാണ്; കാരണം പ്രയാസമുള്ള രോഗികള്‍ക്ക് നിസ്കരിക്കാന്‍ വേണ്ടി അവിടെ വരെ പോവുക എന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. നിസ്കാരത്തിന് സൗകര്യമൊരുക്കുമ്പോള്‍ വുദു എടുക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

രണ്ട്: രോഗികള്‍ സന്ദര്‍ശിക്കാന്‍ വരുന്ന സ്ഥലങ്ങളില്‍ സ്ത്രീ പുരുഷ മിക്സിംഗ് നടക്കുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ട്. കാരണം അത് മതപരവും അല്ലാത്തതുമായ അനേകം പ്രശ്നങ്ങള്‍ക്ക് കാരണമാകും. റിസപ്ഷന്‍, വെയ്റ്റിംഗ് ഏരിയ, കണ്‍സല്‍ട്ടേഷന്‍ റൂം, വിസിറ്റിംഗ് ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കാര്യം സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

«مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ»

നബി -ﷺ- പറഞ്ഞു: “സ്ത്രീകളെക്കാള്‍ കടുത്ത മറ്റൊരു പരീക്ഷണവും പുരുഷന്മാര്‍ക്ക് ഞാന്‍ വിട്ടേച്ചു പോകുന്നില്ല.” (ബുഖാരി: 5096, മുസ്‌ലിം: 2740)

മൂന്ന്: സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്കായി ആഷ്ട്രേകളും മറ്റും വെച്ചു കൊടുക്കാന്‍ പാടില്ല. ഈ തിന്മ ചെയ്യുന്നവര്‍ക്കുള്ള സഹായവും, അതിനെ പ്രോത്സാഹിപ്പിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. വെയ്റ്റിംഗ് ഏരിയയില്‍ വൃത്തികെട്ട മേഗസിനുകളോ തിന്മ പ്രചരിപ്പിക്കാന്‍ സഹായകമാകുന്ന പത്രങ്ങളോ വെക്കരുത്. ഇസ്‌ലാമിക പ്രബോധനത്തിന് സഹായകമാകുന്നതും, നന്മ നിറഞ്ഞ സ്വഭാവഗുണങ്ങളിലേക്ക് ക്ഷണിക്കുന്നതുമായ ചെറിയ ലഘുലേഖകളും മറ്റും അത്തരം സ്ഥലങ്ങളില്‍ വെക്കുന്നത് വളരെ നന്നായിരിക്കും.

നാല്: മതിലുകളില്‍ ഖുര്‍ആന്‍ ആയതുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്രെയിമുകളും മറ്റും ഭംഗിക്ക് വേണ്ടിയോ ബറകതിന് വേണ്ടിയോ വെക്കുന്നത് അനുവദനീയമല്ല. കാരണം ഖുര്‍ആന്‍ ഹൃദയത്തിന് ശമനമായും കാരുണ്യമായുമാണ് അവതരിപ്പിക്കപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. എന്നാല്‍ യുക്തി നിറഞ്ഞ സലഫുകളുടെ വാക്കുകളും മനുഷ്യരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന ഉപദേശങ്ങളും എഴുതി തൂക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ഉമര്‍ -ِرَضِيَ اللَّهُ عَنْهُ- വിന്റെ വാക്ക് പോലെ: “നിങ്ങള്‍ സ്വന്തങ്ങളെ വിചാരണ ചെയ്യുക; നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുന്‍പ്.” രോഗികളുടെ നിസ്കാരം, വുദു എന്നിത്തരം കാര്യങ്ങള്‍ ചുരുങ്ങിയ രൂപത്തില്‍ പഠിപ്പിക്കുന്ന പോസ്റ്ററുകള്‍ തൂക്കിയിടുന്നതും നന്നായിരിക്കും. എന്നാല്‍ ഇത്തരം പോസ്റ്ററുകളില്‍ ആത്മാവുള്ളവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

«إِنَّ أَشَدَّ النَّاسِ عَذَابًا يَوْمَ القِيَامَةِ المُصَوِّرُونَ»

“ഖിയാമത് നാളില്‍ ഏറ്റവും കടുത്ത ശിക്ഷയുള്ളവര്‍ ചിത്രം ഉണ്ടാക്കുന്നവരാണ്.” (ബുഖാരി: 5950, മുസ്‌ലിം: 2109)

അഞ്ച്: പകര്‍ച്ചവ്യാധികള്‍ ബാധിച്ച രോഗികള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സ്ഥലം നിശ്ചയിക്കുന്നത് നന്നായിരിക്കും. മറ്റു രോഗികളുമായി അവര്‍ കൂടിക്കലരുന്നത് തടയാന്‍ ശ്രദ്ധയുണ്ടായിരിക്കണം. കാരണം -അല്ലാഹുവിന്റെ വിധി കഴിഞ്ഞാല്‍- രോഗങ്ങള്‍ പകരാന്‍ അത് കാരണമായേക്കും. ഒട്ടകങ്ങളുടെ വിഷയത്തില്‍ നബി -ﷺ- ഇപ്രകാരം പറഞ്ഞതു കാണാം:

«لَا يُورِدَنَّ مُمْرِضٌ عَلَى مُصِحٍّ»

“രോഗമുള്ളവയെ ആരോഗ്യമുള്ളവയുടെ അടുക്കലേക്ക് കൊണ്ടു വരരുത്.” (ബുഖാരി: 5771) ഒട്ടകങ്ങളുടെ വിഷയത്തിലാണ് ഈ ഹദീസ് വന്നിട്ടുള്ളത് എങ്കിലും പൊതുവെ ഏത് രോഗത്തിന്റെ കാര്യത്തിലും ഈ പറഞ്ഞത് പരിഗണിക്കാവുന്നതാണ് എന്ന് ഇസ്‌ലാമിലെ ചില അടിസ്ഥാന നിയമങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്. പ്ലേഗ് രോഗത്തെ കുറിച്ച് പറയവെ അവിടുന്ന് പറഞ്ഞു:

«إِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا مِنْهَا، وَإِذَا وَقَعَ بِأَرْضٍ وَلَسْتُمْ بِهَا فَلَا تَهْبِطُوا عَلَيْهَا»

“നിങ്ങള്‍ നില്‍ക്കുന്ന നാട്ടിലാണ് അത് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ അവിടെ നിന്ന് നിങ്ങള്‍ പുറത്തേക്ക് പോകരുത്. നിങ്ങള്‍ ഇല്ലാത്ത ഒരു നാട്ടിലാണ് അത് സംഭവിച്ചിട്ടുള്ളതെങ്കില്‍ അവിടേക്ക് നിങ്ങള്‍ പോവുകയും ചെയ്യരുത്.” നബി -ﷺ- യുടെ ഈ വാക്കും വിഷയവുമായുള്ള ബന്ധമുള്ളത് തന്നെ.

ആറ്: ഡോക്ടര്‍ ഇരിക്കുന്നത് ഖിബ്ലക്ക് നേരെയാക്കുക എന്നത് നല്ല കാര്യമാണ്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

«إِنَّ لِكُلِّ شَيْءٍ سَيِّدًا، وَإِنَّ سَيِّدَ المَجَالِسِ قُبَالَةَ القِبْلَةِ»

“എല്ലാ കാര്യങ്ങള്‍ക്കും ഒരു സയ്യിദ് (നേതാവ്) ഉണ്ട്. സദസ്സുകളുടെ സയ്യിദ് ഖിബ്ലക്ക് നേരെയാകലാണ്.” (ത്വബ്റാനി അവ്സത്വില്‍: 2354, സ്വഹീഹ: 2645)

ഇതോടൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ; ആശുപത്രിയിലെ വിസര്‍ജ്ജന മുറികള്‍ ഖിബ്ലയുടെ നേരെയാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അത് ആദരിക്കപ്പെടേണ്ട ദിശയാണ്‌. നബി -ﷺ- പറഞ്ഞു:

«إِذَا أَتَيْتُمُ الغَائِطَ فَلَا تَسْتَقْبِلُوا القِبْلَةَ وَلَا تَسْتَدْبِرُوهَا بِبَوْلٍ وَلَا غَائِطٍ وَلَكِنْ شَرِّقُوا أَوْ غَرِّبُوا»

“നിങ്ങള്‍ വിസര്‍ജന സ്ഥലത്ത് പ്രവേശിച്ചാല്‍ ഖിബ്ലക്ക് നേരെയോ തിരിഞ്ഞോ മൂത്രമൊഴിക്കുകയോ വിസര്‍ജ്ജിക്കുകയോ ചെയ്യാതിരിക്കുക.” (ബുഖാരി: 144, മുസ്‌ലിം: 264)

(തുടര്‍ന്നു വായിക്കുക: ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടത്…)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

7 Comments

  • As a Doctor I don’t like openly criticizing another doctor… But truly feeling bad on ur reply doctor….

  • A man… Who ever it may be… will have attraction towards a women…. If any one denies this for himself…. It’s just hypocrisy and and an act to become himself( fakely) pious…
    What Muhsin wrote is a plain truth…
    Alhamdulilla..

  • ബിസ്മില്ലാഹി റഹ്മാനി റഹീം.

    അസ്സലാമു അലൈക്കും.

    ഡോക്ടര്‍മാരുടെ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ചു കൊണ്ട് ബഹുമാന്യ ഡോക്ടര്‍ അല്‍-അസ്വാല വെബ്സൈറ്റില്‍ ഇട്ട പ്രതികരണം കാണാനിടയായി. ആദ്യമായി വിഷയത്തെ കുറിച്ച് ഡോക്ടറുടെ മനസ്സില്‍ വന്ന ചിന്ത സത്യസന്ധമായി കുറിച്ചതിന് ആത്മാര്‍ഥമായി നന്ദി പറയട്ടെ.

    അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കും ധാരാളം പ്രതിഫലം നല്‍കുകയും, നമ്മുടെ തെറ്റുകള്‍ പൊറുത്തു തരികയും, അല്ലാഹുവിന്റെ ദീനില്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. നമ്മെയും നിങ്ങളെയും അല്ലാഹുവിന് തൃപ്തിപ്പെട്ടത് പറയുന്നവരും പ്രവര്‍ത്തിക്കുന്നവരുമാക്കി അവന്‍ മാറ്റുകയും ചെയ്യട്ടെ.

    “ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം.”

    മേലെ കൊടുത്തത് താങ്കളുടെ പ്രതികരണമാണ്. ഈ പറഞ്ഞതിനോട് എനിക്കുള്ള വിയോജിപ്പുകള്‍ -ചുരുങ്ങിയ വാക്കുകളില്‍- ഇവിടെ രേഖപ്പെടുത്തട്ടെ.

    ഒരു യഥാര്‍ത്ഥ ഡോക്ടര്‍ രോഗിയെ തൊടുന്നത് വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന എന്റെ മനസ്സിന് എന്തോ കുഴപ്പമുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. എന്റെ ലേഖനത്തില്‍ ഞാന്‍ നല്‍കിയ തെളിവുകള്‍ വായിച്ചതിന് ശേഷം, അവ ഓര്‍ത്തു കൊണ്ട് തന്നെയാണോ ഡോക്ടര്‍ ഈ പറയുന്നതെന്ന് എനിക്ക് ആലോചിക്കാനാകുന്നില്ല.

    ലോകത്തിന് കാരുണ്യമായി നിയോഗിക്കപ്പെട്ട നമ്മുടെ നബി -ﷺ-; അവിടുന്ന് ബയ്അത് നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കൈ കൊടുത്തിരുന്നില്ല എന്ന ഹദീസ് ഞാന്‍ ലേഖനത്തില്‍ നല്കിയിട്ടുണ്ടായിരുന്നു. നമ്മുടെ റസൂലിന് മോശമായ ചിന്ത ഉണ്ടായിരുന്നു എന്നാണോ ഈ ഹദീസ് ഉദ്ധരിച്ച മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഉദ്ദേശിച്ചത്. മആദല്ലാഹ്!!

    അല്ലാഹുവിന്റെ റസൂലിനെക്കാള്‍ ശുദ്ധമായ മനസ്സ് ഉള്ള മറ്റാരാണ്‌ ഉള്ളത്?! അവിടുന്നു ഇപ്രകാരം ശ്രദ്ധിച്ചെങ്കില്‍ ഡോക്ടര്‍മാര്‍ -പ്രത്യേകിച്ച് ദീനിനെ കുറിച്ചുള്ള അറിവ് വളരെ കുറഞ്ഞ ഈ കാലഘട്ടത്തില്‍- എത്ര മാത്രം ശ്രദ്ധിക്കണം?!

    കഴിഞ്ഞില്ല! അല്ലാഹുവിന്റെ ദീന്‍ പകര്‍ന്നു നല്‍കുക എന്നതിനേക്കാള്‍ മഹത്തരമായ മറ്റേതു അവസ്ഥയാണ് ഒരു മനുഷ്യന് ലഭിക്കാനുള്ളത്?! ആ സന്ദര്‍ഭത്തില്‍ പോലും നബി -ﷺ- സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുന്നു. അപ്പോള്‍ ചികിത്സ പോലുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ എത്ര മാത്രം ശ്രദ്ധിക്കേണ്ടതുണ്ടായിരിക്കും?!

    നബി -ﷺ- മാത്രമായിരുന്നോ ഇങ്ങനെ ശ്രദ്ധിച്ചിരുന്നത്?! അല്ല. ലോക ചരിത്രത്തിലെ ഏറ്റവും ഉത്തമ തലമുറ എന്നു വിശേഷിപ്പിക്കപ്പെട്ട സ്വഹാബികള്‍; അവരോട് അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ കല്‍പ്പിച്ചത് ഇപ്രകാരമാണ്.

    وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَ‌ٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ

    “സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്‌) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌.” (അഹ്സാബ്: 53)

    ഈ ആയത് അവതരിപ്പിച്ചത് നബി -ﷺ- യുടെ പത്നിമാരുടെ കാര്യത്തിലാണ്. അവരോടു മറക്ക് പിന്നില്‍ നിന്ന് ചോദിക്കണം എന്ന് കല്‍പ്പിക്കപ്പെട്ടത് സ്വഹാബികളോടും. അവരെക്കാള്‍ ശുദ്ധമായ മനസ്സ് ഉണ്ടായിരുന്ന മറ്റേതെങ്കിലും സമൂഹം വേറെയുണ്ടോ?! ഒരിക്കലുമില്ല.

    നമ്മുടെ റസൂലിന്റെ ഭാര്യമാരെ മോശമായ രൂപത്തില്‍ ആരെങ്കിലും കാണുമോ?! പ്രത്യേകിച്ച് സ്വഹാബികള്‍! എന്നിട്ടും അല്ലാഹു -تَعَالَى- അവരോടു കല്‍പ്പിച്ചത് മറക്ക് പിന്നില്‍ നിന്നു കൊണ്ട് സംസാരിക്കാനാണ്. ഡോക്ടര്‍ എന്നെ കുറിച്ച് പറഞ്ഞതു പോലെ പറയുകയാണെങ്കില്‍ ഈ വിഷയത്തില്‍ എന്താണ് പറയുക?! ‘അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വന്തം ജീവന്‍ പണയം വെച്ച, സമ്പത്തും കുടുംബവും ഉപേക്ഷിച്ച സ്വഹാബികളെയെല്ലാം മോശക്കാരാക്കുന്ന ആയതാണ് ഇതെന്നോ?!’ മആദല്ലാഹ്!

    സ്വഹാബികള്‍ക്ക് ശേഷം ദീന്‍ പഠിച്ചവരാണല്ലോ താബിഉകള്‍. അവര്‍ ഇതിന് സമാനമായ അനേകം വാക്കുകള്‍ പറഞ്ഞത് വേറെയും കാണാന്‍ കഴിയും. കൂടുതല്‍ ഞാന്‍ ഉദ്ധരിക്കുന്നില്ല. അവരുടെ കൂട്ടത്തില്‍ ഏറ്റവും ദീനിനെ കുറിച്ച് അറിവുണ്ടായിരുന്നു എന്നു വിശേഷിപ്പിക്കപ്പെട്ട, സഈദ് ബ്നുല്‍ മുസയ്യിബ് -رَحِمَهُ اللَّهُ- അദ്ദേഹത്തിനു എഴുപത് വയസ്സുള്ളപ്പോള്‍ പറയുന്നു: “ഞാന്‍ ഏതെങ്കിലും സ്ത്രീയെ കൊണ്ട് പരീക്ഷിക്കപ്പെടുമോ എന്ന് ഇപ്പോഴും ഭയക്കുന്നു.”

    സുബ്ഹാനല്ലാഹ്! അവര്‍ സ്വന്തം മനസ്സുകളെ നന്നായി മനസ്സിലാക്കിയതിനു ശേഷമാണ് ഇതെല്ലാം പറഞ്ഞത്! ഡോക്ടര്‍ പറഞ്ഞതു പോലെയാണെങ്കില്‍ എത്ര മോശം മനസ്സുള്ള ഒരു വ്യക്തിയാണ് ഇദ്ദേഹം എന്നു പറയേണ്ടി വരും! എങ്ങനെയാണ് നമുക്ക് ഈ ദീന്‍ എത്തിച്ചു തന്ന മഹാന്മാരായ പണ്ഡിതന്മാരെ കുറിച്ച് നാം അപ്രകാരം പറയുക?!

    പറഞ്ഞ കാര്യം ഒന്നു കൂടി ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഓര്‍മ്മിപ്പിക്കട്ടെ. ‘എന്റെ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ഏറ്റവും വലിയ പരീക്ഷണമായി ഞാന്‍ വിട്ടേച്ചു പോകുന്നത് സ്ത്രീകളെയാണ്’ എന്ന നബി -ﷺ- യുടെ വാക്കും ഞാന്‍ ലേഖനത്തില്‍ എടുത്തു കൊടുത്തിരുന്നു. പുരുഷ ഡോക്ടര്‍മാര്‍ ഈ പറഞ്ഞതില്‍ നിന്ന് ഒഴിവാണോ? അതിന് വല്ല തെളിവുമുണ്ടോ?

    പിന്നെ ഡോക്ടര്‍ പറഞ്ഞ പോലെ: ഒരു അന്യ സ്ത്രീയെ കാണുമ്പോള്‍ പുരുഷന് വൈകാരികമായ ചിന്തകള്‍ ഉണ്ടാകും എന്നു പറയുന്നതില്‍ എന്താണിത്ര വലിയ ആക്ഷേപം ഉള്ളത് എന്നെനിക്ക് മനസ്സിലാകുന്നില്ല. അല്ലാഹു -تَعَالَى- പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത് സ്ത്രീകളോട് ആകര്‍ഷണം ഉള്ളവരായി കൊണ്ട് തന്നെയാണ്.

    ഡോക്ടര്‍ മനുഷ്യ ശരീരത്തെ കുറിച്ച് പഠിച്ചയാളാണല്ലോ? ഒരു പുരുഷന് അന്യ സ്ത്രീകളെ കണ്ടാല്‍ ലൈംഗികമായി ഒരു താല്‍പര്യവും ഉണ്ടാകാതിരിക്കുമ്പോഴാണോ, സ്ത്രീകളെ കാണുമ്പോള്‍ ലൈംഗിക താല്‍പര്യം ഉണ്ടാകുമ്പോഴാണോ അയാള്‍ ഡോക്ടറെ കാണേണ്ടത്?! ഏതാണ് ഒരു ചികിത്സിക്കേണ്ട പ്രശ്നമായി ഡോക്ടര്‍ക്ക് തോന്നുന്നത്?! സ്ത്രീകളെ കാണുമ്പോള്‍ എനിക്ക് വൈകാരികമായ ഇഷ്ടം തോന്നുന്നു എന്ന് ആരെങ്കിലും ഡോക്ടറോട് പറഞ്ഞാല്‍ ‘നിന്റെ മനസ്സിന് എന്തോ പ്രശ്നമുണ്ട്; അതു കൊണ്ട് ഒരു മനശാസ്ത്രജ്ഞനെ കാണൂ’ എന്നാണോ ഡോക്ടര്‍ ഉപദേശിക്കുക?!

    മേല്‍ പറഞ്ഞത് പുരുഷ ഡോക്ടര്‍മാര്‍ക്കും ബാധകമല്ലേ? അവര്‍ക്ക് സ്ത്രീകളെ -പ്രത്യേകിച്ച് പല ശരീര ഭാഗങ്ങളും ശരിയായി മറക്കാത്ത രൂപത്തില്‍- കാണുമ്പോള്‍ ഒന്നും തോന്നുകയില്ലേ?! അങ്ങനെ തോന്നാതിരിക്കാന്‍ എന്തെങ്കിലും പരീക്ഷണങ്ങള്‍ അവര്‍ക്ക് നല്‍കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ക്ക് അതിന് സഹായിക്കുന്ന എന്തെങ്കിലും മരുന്നുണ്ടോ?

    ശരിയാണ്! ധാരാളം സ്ത്രീകളുമായി കിടപ്പറ പങ്കിടുകയും, അനേകം പേരുടെ നഗ്നത ദര്‍ശിക്കുകയും ചെയ്തവര്‍ക്ക് ചിലപ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ ലൈംഗികതയിലുള്ള താല്‍പര്യം തന്നെ നഷ്ടപ്പെട്ടു പോയേക്കാം. ധാരാളമായി ബ്ലൂ ഫിലിമുകള്‍ കാണുന്നവര്‍ക്ക് ഇങ്ങനെയുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്. അതെല്ലാം ചികിത്സ വേണ്ട രോഗങ്ങളാണ്. അത്തരം രോഗാവസ്ഥകള്‍ ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്നാണോ ഇനി ഡോക്ടര്‍ പറഞ്ഞതിന്റെ ഉദ്ദേശം?!

    ചുരുക്കട്ടെ; ബഹുമാനപ്പെട്ട ഡോക്ടര്‍ക്ക് ഈ കത്തെഴുതുന്നതിനും എന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനും ഇടക്ക് രണ്ട് സംഭവങ്ങള്‍ സത്യസന്ധമായ സ്രോതസ്സില്‍ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞു. രണ്ടും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട ലൈംഗിക മുതലെടുപ്പിന്റെ കഥകള്‍.

    ആത്മാര്‍ത്ഥമായി ചോദിക്കട്ടെ: എന്താണ് ഇത്തരം വിഷയങ്ങളില്‍ ഉള്ള പരിഹാരം?!

    അവര്‍ക്കെല്ലാം കടുത്ത ശിക്ഷ കൊടുക്കണമെന്നാണ് എങ്കില്‍ എനിക്ക് പറയാനുള്ളത് രണ്ട് കാര്യങ്ങളാണ്.

    ഒന്ന്: നമ്മുടെ നാട്ടില്‍ കടുത്ത ശിക്ഷ എന്നതൊരു ക്രൂരമായ തമാശ മാത്രമാണ്. ഡോക്ടര്‍മാരുടെ രതിവൈകൃതങ്ങള്‍ക്ക് ഇരയായ പാവങ്ങളുടെ കഥ അവിടെ നില്‍ക്കട്ടെ; തനിച്ച ലൈംഗിക ഭ്രാന്തന്മാരുടെ കിരാത ഹസ്തങ്ങളില്‍ പിടഞ്ഞു മരിച്ച പാവം പെണ്ണുങ്ങളുടെ മാംസം മണ്ണിനോട് ചേരുന്നതിന് മുന്‍പ് ചിരിച്ചുല്ലസിച്ചു ജീവിക്കാന്‍ അവസരം നല്‍കുന്ന സംവിധാനം നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അവിടെ ശിക്ഷയുടെ ആഗ്രഹം പോലും വിദൂരമായ സ്വപ്നമാണ്.

    രണ്ട്: അവരെ ശിക്ഷിച്ചു എന്നു തന്നെ വെക്കുക. ഇരയാക്കപ്പെട്ട പാവങ്ങളുടെ അഭിമാനം; അതെന്തു ചെയ്യണം ഡോക്ടര്‍?! ഏതു നിമിഷവും ആര്‍ക്കും പിച്ചിചീന്തപ്പെടാന്‍ പാകത്തില്‍ ഇന്റര്‍നെറ്റില്‍ പരക്കുന്ന അവളുടെ നഗ്നചിത്രങ്ങളുടെ കാര്യം; അതെങ്ങനെ നീക്കണം ഡോക്ടര്‍?! നാളെ അവളൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ അവന്റെ മുന്നില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടാല്‍ തകര്‍ന്നു വീഴുന്ന അവളുടെ മാതൃത്വം; അതിനു പരിഹാരമെന്തുണ്ട് ഡോക്ടര്‍?!

    ഞാന്‍ നിര്‍ത്തട്ടെ. എന്റെ മനസ്സിനെന്തോ കുഴപ്പമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞല്ലോ? അതിന് തല്‍ക്കാലം ഞാന്‍ മറുപടി പറയുന്നില്ല. കേരളത്തിലെ എണ്ണമറ്റ വീടുകളിലെ കരയുന്ന പെണ്ണുങ്ങള്‍ എന്റെ മനസ്സിന്റെ ഈ കുഴപ്പം അതേ പടി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്കറിയാം. ഇരുട്ടു നിറഞ്ഞ അവരുടെ മുറികളില്‍ ഇതു പോലെ ‘രോഗമില്ലാത്ത’ ചിലരുടെ ശരീരം കയറിയിറങ്ങിയതിന്റെ വേദനകള്‍ ഇപ്പോഴും അവസാനിച്ചിട്ടൊന്നുമില്ല.

    ഇതിനൊക്കെ പുറമെ -ഏറ്റവും വലുത്- എന്റെ റബ്ബ് അവന്റെ ഗ്രന്ഥത്തിലും അവന്റെ റസൂല്‍ അവിടുത്തെ വചനങ്ങളിലും എന്നെ -അല്ല! ഞങ്ങള്‍ മുസ്ലിംകളെ- ഏല്‍പ്പിച്ചു പോയ ‘കുഴപ്പ’മാണിതെന്നും എനിക്കുറപ്പുണ്ട്. അതു കൊണ്ട് മരിക്കുന്നത് വരെ ആ കുഴപ്പമങ്ങനെ നില്‍ക്കട്ടെ; ഒരു ഡോക്ടറും അതു ചികിത്സിച്ചു മാറ്റാതിരിക്കട്ടെ.

    അല്ലാഹു നമ്മെ സത്യത്തിലേക്ക് നയിക്കുകയും, അതില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ. ഡോക്ടര്‍ക്ക് കൂടുതല്‍ സൌഖ്യവും സമാധാനവും ഉയര്‍ച്ചയും അവന്‍ പ്രധാനം ചെയ്യട്ടെ.

    ആമീന്‍.

    അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

  • ഒരു യഥാർത്ഥ doctor ഒരു രോഗിയായ സ്ത്രീയെ തൊടുന്നതും സംസാരിക്കുന്നതും വേണ്ടാത്ത ചിന്തയോട് കൂടിയാണെന്ന് കരുതുന്ന താങ്കളുടെ മനസ്സിന് എന്തോ കുഴപ്പമുണ്ട് ദീൻ കഴിയുന്നത്ര മുറുകെപ്പിടിച്ചു ആതുരസേവനം നടത്തുന്ന നൂറുകണക്കിന് muslim പുരുഷ ഡോക്ടർമാരെ അപമാനിക്കുന്നതായിപ്പോയി താങ്കളുടെ ഉപദേശം

  • السلام عليكم ورحمة الله وبركاته
    جزاكم الله خيرا
    الحمد لله ഇങ്ങനെ ഒരു ലേഖനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു… വളരെ ഉപകാരപ്രദമായി…

    ഒരു കാര്യത്തെ കുറിച്ചു കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു… ഒരു രോഗി ചികിത്സ തേടുന്നത്തിന്റെ പരിധിയെത്രയാണ്?
    അയാളെ മരണാസന്നനായി എന്ന് തോന്നിയാൽ ആശുപത്രിയിൽ കിടത്തി ചികിൽസിക്കുന്നത് അനുവദനീയമാണോ?
    കൂടാതെ ചികിത്സക്കായി ഇൻഷുറൻസ് മുഖേനയോ മറ്റു കടമെടുത്തോ അത് നടത്താൻ രോഗിയെ ഉപദേശിക്കാമോ?

    മറുപടി പ്രതീക്ഷിക്കുന്നു..
    بارك الله فيكم…

Leave a Comment