നോമ്പെടുക്കുന്നത് ശരീരത്തെ പ്രയാസപ്പെടുത്തുകയും, ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്ന തരം രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അവന്‍ നോമ്പ് എടുക്കരുത്. അതവന് അനുവദനീയമല്ല. ഉദാഹരണത്തിന്; കടുത്ത പനി, വയറിന് വരുന്ന അസ്വസ്ഥതകള്‍ പോലുള്ളവ ബാധിച്ചവര്‍.

അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾

“നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.” (നിസാഅ്: 29)

അല്ലാഹു നോമ്പ് തുറക്കാന്‍ അനുവാദം നല്‍കിയിട്ടും അത് സ്വീകരിക്കാതെ നോമ്പെടുക്കുകയും, സ്വന്തം ശരീരത്തെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് തെറ്റാണ്.

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ

“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)” (ബഖറ: 184)

അല്ലാഹു -تَعَالَى- പറഞ്ഞു:

فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ

“അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.” (ബഖറ: 185)

നബി -ﷺ- പറഞ്ഞു:

«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ»

“തീര്‍ച്ചയായും അല്ലാഹു -تَعَالَى- അവന്റെ നിരോധങ്ങള്‍ (ഹറാമുകള്‍) പ്രവര്‍ത്തിക്കപ്പെടുന്നത് വെറുക്കുന്നത് പോലെ, അവന്റെ ഇളവുകള്‍ സ്വീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.” (അഹമദ്: 2/108)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment