നീ എത്ര ഭാഗ്യവാന്‍?!

ഫാതിഹയെ കുറിച്ച് നബി -ﷺ- പറഞ്ഞു:

عَنْ أُبَيِّ بْنِ كَعْبٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَا أَنْزَلَ اللَّهُ عَزَّ وَجَلَّ فِي التَّوْرَاةِ، وَلَا فِي الْإِنْجِيلِ مِثْلَ أُمِّ الْقُرْآنِ وَهِيَ السَّبْعُ الْمَثَانِي، وَهِيَ مَقْسُومَةٌ بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ»

“തൌറാതിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനിലോ ഇത് പോലൊന്ന് അവതരിക്കപ്പെട്ടിട്ടില്ല. ‘സബ്ഉല്‍ മസാനി’യെന്ന, എനിക്ക് നല്‍കപ്പെട്ട ‘ഖുര്‍ആനുല്‍ അദ്വീമായ’ (സൂറതുല്‍ ഫാതിഹയാണ്) അത്.” (നസാഈ: 914)

സുബ്ഹാനല്ലാഹ്!

ആകാശ ലോകങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഇതു പോലെ ഒരു സൂറത് അവതരിക്കപ്പെട്ടിട്ടില്ല. ചരിത്രത്തില്‍ മറ്റൊരു സമൂഹവും ഇതു പോലെ മഹത്തരമായ ഒന്ന് കേട്ടിട്ടില്ല! കഴിഞ്ഞു പോയ നബിമാരില്‍ ഒരാള്‍ക്കും ഇങ്ങനെയൊന്ന് നല്‍കപ്പെട്ടിട്ടേയില്ല!

ഇതു നമ്മുടെ നബിയായ മുഹമ്മദ്‌ -ﷺ- ക്കും, അദ്ദേഹത്തിന്റെ ഉമ്മത്തിനും മാത്രം പ്രത്യേകമായി നല്‍കപ്പെട്ട സമ്മാനമാണ്. അവര്‍ക്ക് മാത്രമായി അല്ലാഹു കരുതി വെച്ച നിധിയാണ്‌!

അല്ലാഹു അക്ബര്‍!

ചരിത്രത്തില്‍ കഴിഞ്ഞു പോയ എത്രയോ നബിമാര്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ, എത്രയോ സ്വാലിഹീങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയാതെ പോയ മഹാ സൌഭാഗ്യം!

അല്ലാഹു നിനക്ക് ആ ഭാഗ്യം നല്‍കിയിരിക്കുന്നു. ഈ ഉമ്മത്തിന് മാത്രം പ്രത്യേകമായി ഈ സൂറത് നിശ്ചയിച്ചപ്പോള്‍, നിന്നെ ഈ സൂറത്ത് അവതരിക്കപ്പെടുന്ന ഉമ്മത്തില്‍ ഉള്‍പ്പെടുത്തിയപോള്‍; അല്ലാഹു നിന്റെ മേല്‍ ചൊരിഞ്ഞ അനുഗ്രഹം എത്ര വലുതായിരുന്നു?!

നിന്റെ നയനങ്ങള്‍ക്ക് ഈ വാക്കുകള്‍ വായിക്കാന്‍ അവന്‍ അവസരം നല്‍കിയിരിക്കുന്നു. നിന്റെ ചെവികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു അത് കേള്‍ക്കുന്നു! നിന്നെക്കാള്‍ അല്ലാഹുവിന് പ്രിയങ്കരരായ എത്രയോ പേര്‍ക്ക് ലഭിക്കാതെ പോയ സൌഭാഗ്യം നിനക്ക് ലഭിച്ചിരിക്കുന്നു.

അതെ! നീ എത്ര ഭാഗ്യവാനാണ്?!

പക്ഷേ!

ഈ സൌഭാഗ്യത്തെ നീ എങ്ങനെയാണ് വരവേറ്റത്?

അതിന് നിന്റെ ജീവിതത്തില്‍ എന്തു സ്ഥാനമാണ് ഉണ്ടായത്?

അതിന്റെ പഠനത്തിനും ഗഹനത്തിനും എത്ര സമയമാണ് നീ മാറ്റി വെച്ചത്?

നിന്റെ മനസ്സ് ഈ സൂറതിന്റെ ആശയ സമുദ്രത്തിന്റെ തീരങ്ങളിലെങ്കിലും നിലയുറപ്പിച്ചോ?!

ഇല്ലയെങ്കില്‍…

-സഹോദരാ!- നിന്നെക്കാള്‍ നിര്‍ഭാഗ്യവാനായി മറ്റാരാണ്‌ ഉള്ളത്..?!

നിന്നെക്കാള്‍ നന്ദി കെട്ടവനായി ഇനിയാരെയാണ് നിനക്ക് കാണാന്‍ കഴിയുന്നത്?!

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment