11-16
كَلَّا إِنَّهَا تَذْكِرَةٌ ﴿١١﴾ فَمَن شَاءَ ذَكَرَهُ ﴿١٢﴾ فِي صُحُفٍ مُّكَرَّمَةٍ ﴿١٣﴾ مَّرْفُوعَةٍ مُّطَهَّرَةٍ ﴿١٤﴾ بِأَيْدِي سَفَرَةٍ ﴿١٥﴾ كِرَامٍ بَرَرَةٍ ﴿١٦﴾

(11) നിസ്സംശയം ഇത് (ഖുർആൻ) ഒരു ഉൽബോധനമാകുന്നു; തീർച്ച.

(12) ആരെങ്കിലും ഉദ്ദേശിക്കുന്നെങ്കിൽ അത് ഓർത്തു കൊള്ളട്ടെ.

(13) ആദരണീയമായ ചില ഏടുകളിലാണത്.

(14) ഔന്നത്യം നൽകപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ)

(15) ചില സന്ദേശവാഹകരുടെ കൈകളിലാണത്.

(16) മാന്യന്മാരും പുണ്യവാന്മാരും ആയിട്ടുള്ളവരുടെ.

തഫ്സീർ മുഖ്തസ്വർ :

(11) لَيْسَ الأَمْرُ كَذَلِكَ، إِنَّمَا هِيَ مَوْعِظَةٌ وَتَذْكِيرٌ لِمَنْ يَقْبَلُ.

(12) فَمَنْ شَاءَ أَنْ يَذْكُرَ اللَّهَ ذَكَرَهُ، وَاتَّعَظَ بِمَا فِي هَذَا القُرْآنِ.

(13) فَهَذَا القُرْآنُ فِي صُحُفٍ شَرِيفَةٍ عِنْدَ المَلَائِكَةِ.

(14) مَرْفُوعَةٍ فِي مَكَانٍ عَالٍ، مُطَهَّرَةٍ لَا يُصِيبُهَا دَنَسٌ وَلَا رِجْسٌ.

(15) وَهِيَ بِأَيْدِي رُسُلٍ مِنَ المَلَائِكَةِ.

(16) كِرَامٍ عِنْدَ رَبِّهِمْ، كَثِيرِي فِعْلِ الخَيْرِ وَالطَّاعَاتِ.

(11) എന്നാൽ കാര്യം അങ്ങനെയല്ല. തീർച്ചയായും ഇത് ഒരു ഉൽബോധനവും ഓർമ്മപ്പെടുത്തലുമാണ്; അതിനെ ഉൾക്കൊള്ളുന്നവർക്ക്.

(12) ആരെങ്കിലും അല്ലാഹുവിനെ സ്മരിക്കാനും, ഖുർആനിൽ വന്ന ഉപദേശങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാനും ആഗ്രഹിക്കുന്നെങ്കിൽ അവൻ അപ്രകാരം ചെയ്തു കൊള്ളട്ടെ.

(13) ഈ ഖുർആൻ മലക്കുകളുടെ അടുക്കൽ ആദരണീയമായ ചില ഏടുകളിലാണ് ഉള്ളത്.

(14) ഉന്നതമായ ഒരിടത്ത് ഔന്നത്യമുള്ള നിലയിൽ, ഒരു മാലിന്യമോ മ്ലേഛതയോ ബാധിക്കാതെ പരിശുദ്ധിയുമുള്ളതായി കൊണ്ട്.

(15) മലക്കുകളിലെ സന്ദേശവാഹകരായ ചിലരുടെ കൈകളിലാണ് അതുള്ളത്.

(16) അവരുടെ രക്ഷിതാവായ അല്ലാഹുവിങ്കൽ ആദരണീയരും, ധാരാളം നന്മകളും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ ആയിട്ടുള്ള (മലക്കുകളുടെ).

വിശദീകരണം:

“വ്യക്തിപരമായ താല്പര്യങ്ങളല്ല ഒരാളെയും നയിക്കേണ്ടത് എന്ന പാഠം ഈ ആയത്തുകളിലൂടെ അല്ലാഹു നൽകുന്നു. നമ്മുടെ ലക്ഷ്യങ്ങൾ ഉൾക്കാമ്പുള്ളതായിരിക്കണം. പ്രബോധന വഴിയിൽ പ്രമാണിമാരെ അവരുടെ സ്ഥാനം കാരണത്താലോ, കുടുംബക്കാരനെ അവൻ്റെ കുടുംബബന്ധം കാരണത്താലോ കൂടുതലായി പരിഗണിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. മറിച്ച് പ്രബോധകൻ്റെ മുന്നിൽ ജനങ്ങളെല്ലാം തുല്ല്യരാണ്; ദരിദ്രനും ധനികനും, പ്രായമേറിയവനും ചെറിയവനും, കുടുംബബന്ധമുള്ളവനും അല്ലാത്തവനും അവൻ്റെ മുന്നിൽ ഒരു പോലെയായിരിക്കണം.” (ഉഥൈമീൻ: 62)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: