അല്ലാഹുവും അടിമയും

ശ്രദ്ധിക്കുക!

മനസ്സിരുത്തി വായിക്കുക!

നീ വായിക്കാന്‍ പോകുന്നത് നബി -ﷺ- യുടെ ഹദീസുകളില്‍ വളരെ മനോഹരമായ ഒരു ഹദീസാണ്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: « قَالَ اللَّهُ تَعَالَى: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ: «الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ»، قَالَ اللَّهُ تَعَالَى: حَمِدَنِي عَبْدِي، وَإِذَا قَالَ: «الرَّحْمَنِ الرَّحِيمِ»، قَالَ اللَّهُ تَعَالَى: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ: «مَالِكِ يَوْمِ الدِّينِ»، قَالَ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً فَوَّضَ إِلَيَّ عَبْدِي – فَإِذَا قَالَ: «إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ» قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ: «اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ» قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ»

നബി -ﷺ- പറഞ്ഞു: അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

(നിസ്കാരത്തിലെ) ഖുര്‍ആന്‍ പാരായണത്തെ എനിക്കും എന്റെ അടിമക്കും ഇടയില്‍ ഞാന്‍ രണ്ട് പകുതികളായി വീതിച്ചിരിക്കുന്നു. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ടായിരിക്കും.

എന്റെ ദാസന്‍ ‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ എന്നു പറഞ്ഞാല്‍; അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു.’

എന്റെ ദാസന്‍ ‘അര്‍റഹ്മാനി റഹീം’ എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ വീണ്ടും സ്തുതിച്ചിരിക്കുന്നു.’

അവന്‍ ‘മാലികി യൗമിദ്ദീന്‍’ എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.’ മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: “എന്റെ അടിമ (അവന്റെ കാര്യങ്ങള്‍) എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.”

അവന്‍ ‘ഇയ്യാക നഅബുദു വ ഇയ്യാക നസ്ത്ഈന്‍’ എന്നു പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്. എന്റെ അടിമക്ക് അവന്‍ ചോദിക്കുന്നത് ഉണ്ട്.”

അവന്‍ ‘ഇഹ്ദിനസ്സ്വിറാത്വല്‍ മുസ്ത്വഖീം … വലദ്ദ്വാലീന്‍’ എന്നു പറഞ്ഞാല്‍ അവന്‍ പറയും: “ഇത് എന്റെ അടിമക്ക് ഉണ്ട്. എന്റെ അടിമക്ക് അവന്‍ ചോദിച്ചത് ഉണ്ട്.” (മുസ്‌ലിം: 395)

അല്ലാഹു അക്ബര്‍!

നീ നിസ്കാരത്തില്‍ ഓരോ തവണയും, ഫാത്തിഹയിലെ ഓരോ ആയത്തുകളും പാരായണം ചെയ്യുമ്പോള്‍ നിന്റെ റബ്ബ് നിനക്ക് മറുപടി പറയുന്നുണ്ട്. നിനക്കറിയാമോ അക്കാര്യം?!

നിന്റെ റബ്ബ് നിന്നെ വിളിക്കുന്നു: ‘അബ്ദീ’..!

എന്റെ അടിമയെന്ന്. അല്ലാഹുവിന്റെ അടിമയെന്ന്.

ആഹ്!

“ഖല്‍ബിന്റെ ആനന്ദമേ!

നയന സൌന്ദര്യമേ!

മനസ്സിന്റെ ആഹ്ലാദമേ!

അവന്റെ റബ്ബിന്റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ -ദേഹേഛകളുടെ പുകമറകള്‍ ഹൃദയത്തെ മൂടിയിട്ടില്ലെങ്കില്‍, മനസ്സിന്റെ മേഘപടലങ്ങള്‍ അവയെ പൊതിഞ്ഞിട്ടില്ലെങ്കില്‍- തീര്‍ച്ച! ഹൃദയം സന്തോഷവും ആഹ്ലാദവും നിറഞ്ഞു കവിഞ്ഞ് മുകളിലേക്ക് തുടിച്ചുയര്‍ന്നേനേ!” (അസ്സ്വലാതു വ ഹുക്മു താരികിഹാ/ഇബ്‌നുല്‍ ഖയ്യിം: 1/202)

“നിസ്കാരത്തില്‍ ഫാതിഹ പാരായണം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ ഈ മറുപടിക്കായി അവന്‍ കാത്തു നില്‍ക്കട്ടെ. അല്ലാഹു അവനോട് ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’ എന്നു പറയുന്നത് കേള്‍ക്കുന്നത് പോലെ അവന്‍ നിലകൊള്ളട്ടെ.” (ബദാഇഉത്തഫ്സീര്‍/ഇബ്‌നുല്‍ ഖയ്യിം: 1/31)

വര്‍ഷങ്ങള്‍ എത്രയായി സഹോദരാ നീ ഫാതിഹ പാരായണം ചെയ്യുന്നു. നമ്മുടെ ആയിരക്കണക്കിന് നിസ്കാരങ്ങള്‍. അവയിലെ എത്രയോ റക്അതുകള്‍! എത്രയോ പാരായണങ്ങള്‍.

റബ്ബിന്റെ ഈ സംസാരം കേള്‍ക്കാന്‍ നിന്റെ ഹൃദയം കാതോര്‍ത്തിട്ടുണ്ടോ?

സ്നേഹത്തോടെ നിന്റെ റബ്ബ് നിന്നെ വിളിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് നീ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അവന്‍ നിന്റെ തേട്ടങ്ങളും പ്രാര്‍ത്ഥനകളും കേള്‍ക്കുന്നുണ്ടെന്ന് നീ ഓര്‍ത്തിട്ടുണ്ടോ?

അവന്റെ മറുപടികള്‍ നിന്റെ ഹൃദയം നിറക്കുകയും, അതോര്‍ത്ത് നിന്റെ ഹൃദയം തേങ്ങുകയും, കണ്ണുകള്‍ ഈറനണിയുകയും ചെയ്തിട്ടുണ്ടോ?

ഇല്ലയെങ്കില്‍ -ദുനിയാവിലെ ഈ സ്വര്‍ഗത്തില്‍ നിന്റെ ഹൃദയം പ്രവേശിച്ചിട്ടില്ലെങ്കില്‍-; ആഖിറതിലെ സ്വര്‍ഗം നിനക്ക് വിദൂരം തന്നെ.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞതെത്ര സത്യം: ‘ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്; അതില്‍ പ്രവേശിക്കാത്തവന്‍ ആഖിറതിലെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണത്.”

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment