ഈ വിഷയത്തിലുള്ള അടിസ്ഥാനം നബി -ﷺ- യുടെ വാക്കാണ്‌. അവിടുന്നു മുആദ് -رَضِيَ اللَّهُ عَنْهُ- യോട് പറഞ്ഞു:

«فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ»

“(യമനിലെ വേദക്കാര്‍ ഇസ്‌ലാം സ്വീകരിക്കുകയും, നിസ്കാരം തുടങ്ങുകയും ചെയ്‌താല്‍) അവരെ അറിയിക്കുക: അവരിലെ ധനികരില്‍ നിന്ന് എടുക്കപ്പെടുകയും ദരിദ്രരിലേക്ക് നല്‍കപ്പെടുകയും ചെയ്യുന്ന ദാനം അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1395, മുസ്‌ലിം: 19)

ഈ ഹദീസില്‍ നിന്ന് സ്വന്തം നാട്ടില്‍ ദാനം നല്‍കലാണ് സദഖയുടെ വിഷയത്തിലുള്ള അടിസ്ഥാനം എന്ന് മനസ്സിലാക്കാം. കാരണം അവരില്‍ നിന്ന് എടുത്ത് അവരില്‍ തന്നെ നല്‍കപ്പെടും എന്നാണ് നബി -ﷺ- ഈ ഹദീസില്‍ പറഞ്ഞത്.

ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “സകാത് നല്‍കുന്നവന്റെ നാട്ടിലുള്ള ദരിദ്രര്‍ക്ക് കൊടുക്കലും, പുറംനാടുകളിലേക്ക് അത് കൊണ്ടു പോകാതിരിക്കലുമാണ് സുന്നത്ത്. തന്റെ നാട്ടിലുള്ള ദരിദ്രരുടെ ആവശ്യം നിര്‍വ്വഹിക്കലും അവര്‍ക്ക് ധന്യത നല്‍കലും അതിലൂടെ മാത്രമേ സംഭവിക്കൂ.” (മജ്മൂഉ ഫതാവ: 14/213)

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment