കുടുംബത്തില്‍ ഉള്ള എല്ലാവര്‍ക്കും മേല്‍ ബാധ്യതയാകുന്ന ഫിത്വര്‍ സകാത് നല്‍കാന്‍ ഒരാള്‍ക്ക് കഴിവില്ലെങ്കില്‍ അയാള്‍ സ്വന്തം ബാധ്യത ആദ്യം തീര്‍ക്കട്ടെ. അതിന് ശേഷം അയാളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരുടെ മേലുള്ള ബാധ്യതകളും തീര്‍ക്കട്ടെ.

«ابْدَأْ بِنَفْسِكَ فَتَصَدَّقْ عَلَيْهَا، فَإِنْ فَضَلَ شَيْءٌ فَلِأَهْلِكَ، فَإِنْ فَضَلَ عَنْ أَهْلِكَ شَيْءٌ فَلِذِي قَرَابَتِكَ، فَإِنْ فَضَلَ عَنْ ذِي قَرَابَتِكَ شَيْءٌ فَهَكَذَا وَهَكَذَا» يَقُولُ: فَبَيْنَ يَدَيْكَ وَعَنْ يَمِينِكَ وَعَنْ شِمَالِكَ.

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നീ സ്വന്തത്തെ കൊണ്ട് ആരംഭിക്കുക; ആദ്യം സ്വന്തത്തിനുള്ള സദഖ നല്‍കുക. പിന്നീട് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ നിന്റെ വീട്ടുകാരുടെ മേല്‍. പിന്നീടും ബാക്കിയുണ്ടെങ്കില്‍ നിന്റെ കുടുംബക്കാരുടെ മേല്‍. പിന്നീടും ബാക്കിയുണ്ടെങ്കില്‍ പിന്നെ അങ്ങും ഇങ്ങുമെല്ലാം സദഖ നല്‍കുക.” (മുസ്‌ലിം: 997)

ആദ്യം സ്വന്തം മേലുള്ള ബാധ്യത, പിന്നെ ഭാര്യ, അടിമകള്‍, ഉമ്മ, ഉപ്പ, മക്കള്‍ എന്നിങ്ങനെയാണ് ഈ പറഞ്ഞ കാര്യം ക്രമപ്പെടുത്തേണ്ടത്. അതിന് ശേഷം അനന്തരാവകാശത്തില്‍ ഏറ്റവും അടുത്തുള്ളവരെ പരിഗണിക്കുക. (മനാറുസ്സബീല്‍: 1/258)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment