റമദാനിലെ അവസാനത്തെ പത്തിൽ അല്ലാതെയും ഇഅ്തികാഫ് ഇരിക്കാം. നബി -ﷺ- അവിടുന്ന് വഫാത്തായ വർഷം റമദാനിലെ അവസാനത്തെ പത്തും, മദ്ധ്യത്തിലെ പത്തും ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. തൊട്ടുമുൻപുള്ള വർഷം നബി -ﷺ- യാത്രയിലായിരുന്നതിനാൽ അതിന് പകരമാണ് അത്തവണ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്നതെന്ന് സ്വഹാബികളിൽ ചിലർ വിശദീകരിച്ചിട്ടുമുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ النَّبِيُّ -ﷺ- يَعْتَكِفُ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ، فَلَمْ يَعْتَكِفْ عَامًا، فَلَمَّا كَانَ فِي العَامِ الْمُقْبِلِ اعْتَكَفَ عِشْرِينَ.

അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- നാട്ടിൽ തന്നെയുള്ളപ്പോൾ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അവിടുന്ന് (ഒരിക്കൽ) യാത്ര പോയപ്പോൾ അടുത്ത വർഷത്തിൽ ഇരുപത് ദിവസം അവിടുന്ന് ഇഅ്തികാഫ് ഇരുന്നു.” (അഹ്മദ്: 3/104, തിർമിദി: 803, സ്വഹീഹ: 1410)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment