ഓരോ ഇബാദതുകളും പുണ്യകർമ്മമായി നിശ്ചയിച്ചതിന് പിന്നിൽ അല്ലാഹുവിന് അറിയാവുന്ന അനേകം ലക്ഷ്യങ്ങളും യുക്തികളുമുണ്ടായിരിക്കും. അവയിൽ എല്ലാം അറിയാൻ മനുഷ്യന് സാധിച്ചു കൊള്ളണമെന്നില്ല. എന്നാൽ ചിലതെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. ഇഅ്തികാഫ് എന്ന മഹത്തരമായ ഇബാദതിൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന അനേകം ഘടകങ്ങളുണ്ട് എന്നതിൽ സംശയമില്ല.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഓരോ മനുഷ്യനും അവന് ഇഷ്ടവും ആദരവുമുള്ളവരോടൊപ്പമാണ് കൂടിയിരിക്കുകയും ചേർന്നു നിൽക്കുകയും ചെയ്യുക. ബഹുദൈവാരാധകർ അവരുടെ വിഗ്രഹങ്ങളുടെയും ആരാധ്യവസ്തുക്കളുടെയും കൂടെ തന്നെ ചടഞ്ഞിരിക്കുന്നത് കാണാം. തിന്മകളിൽ മുഴുകിയവർ അവരുടെ തിന്മകൾ ലഭിക്കുന്നയിടങ്ങളിൽ കൂടിയിരിക്കുന്നതും കാണാം. എന്നാൽ അല്ലാഹു അവന്റെ വിശ്വാസികളായ ദാസന്മാർക്കായി അവരുടെ റബ്ബിന്ന് വേണ്ടി ഇഅ്തികാഫിരിക്കുന്നത് ഇബാദതായി നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം സ്മരിക്കാനും അവനെ ആരാധിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അതിന് വേണ്ടി മാത്രമായി നിർമ്മിക്കപ്പെട്ട മസ്ജിദാണ് എന്നതിനാലാണ് ഇഅ്തികാഫ് മസ്ജിദിൽ നിർവ്വഹിക്കുവാൻ നിശ്ചയിക്കപ്പെട്ടത്.” (ശർഹുൽ ഉംദഃ: 2/707)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment