കുട്ടിയുടെ മുടിയുടെ തൂക്കം കണക്കാക്കി അതിന് തുല്യമായ ദാനം നടത്തല്‍ സുന്നത്താണ്.

عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ: عَقَّ رَسُولُ اللَّهِ -ﷺ- عَنِ الحَسَنِ بِشَاةٍ، وَقَالَ: «يَا فَاطِمَةُ، احْلِقِي رَأْسَهُ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً»، قَالَ: فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ.

അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഹസന് വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. അവിടുന്നു പറഞ്ഞു: “ഹേ ഫാത്വിമ! നീ അവന്റെ മുടി വടിക്കുകയും, മുടിയുടെ തൂക്കത്തില്‍ വെള്ളി ദാനം നല്‍കുകയും ചെയ്യുക.” അങ്ങനെ ഞങ്ങള്‍ (ഹസന്‍ -رَضِيَ اللَّهُ عَنْهُ- വിന്റെ മുടി) തൂക്കിക്കണക്കാക്കി. അത് ഒരു ദിര്‍ഹമിന്റെയോ കുറച്ച് ദിര്‍ഹമിന്റെയോ തൂക്കമുണ്ടായിരുന്നു.” (തിര്‍മിദി: 1519, ഹാകിം: 7589, അല്‍ബാനി സ്വഹീഹ് എന്നു വിലയിരുത്തി.)

ജനിച്ച കുട്ടിയുടെ മുടി വടിച്ചതിനു ശേഷം അതിന്റെ തൂക്കം കണക്കാക്കുകയും, അതേ തൂക്കത്തിലുള്ള വെള്ളിയുടെ പണം ദാനം ചെയ്താലും മതിയാകും. വെള്ളി തന്നെ ദാനം ചെയ്യണമെന്നില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment