عَنْ أَبِي سَعِيدٍ الخُدْرِيِّ، قَالَ: «كَانَ رَسُولُ اللَّهِ -ﷺ- يَخْرُجُ يَوْمَ الفِطْرِ وَالأَضْحَى إِلَى المُصَلَّى، فَأَوَّلُ شَيْءٍ يَبْدَأُ بِهِ الصَّلاَةُ …»

അബൂ സഈദ് അല്‍-ഖുദ്രി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലേക്ക് പുറപ്പെടാറാണ് ഉണ്ടായിരുന്നത്. അവിടുന്നു ആദ്യം ആരംഭിച്ചിരുന്നത് നിസ്കാരമായിരുന്നു.” (ബുഖാരി: 956, മുസ്‌ലിം: 889)

മാലികീ പണ്ഡിതനായ ഇബ്‌നുല്‍ ഹാജ് -رَحِمَهُ اللَّهُ- പറഞ്ഞു: “രണ്ട് പെരുന്നാള്‍ നിസ്കാരങ്ങളുടെയും കാര്യത്തിലുള്ള സുന്നത്ത് അവ മുസ്വല്ലയില്‍ വെച്ചാവുക എന്നതാണ്. “എന്റെ മസ്ജിദില്‍ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളില്‍ ഉള്ളതിനെക്കാള്‍ ആയിരം മടങ്ങ് ശ്രേഷ്ഠമാണ്; മസ്ജിദുല്‍ ഹറം ഒഴികെ” എന്ന് അറിയിച്ച നബി -ﷺ- തന്നെയാണ് -ഈ പറഞ്ഞ മഹത്വമെല്ലാം ഉണ്ടായിട്ടും- അത് ഉപേക്ഷിക്കുകയും (മുസ്വല്ലയില്‍ നിസ്കരിക്കാനായി) പുറപ്പെടുകയും ചെയ്തത്.” (അല്‍-മദ്ഖല്‍: 2/283)

ഹമ്പലി പണ്ഡിതന്മാരില്‍ പ്രമുഖനായ ഇമാം ഇബ്‌നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “പെരുന്നാള്‍ നിസ്കാരം മുസ്വല്ലയില്‍ വെച്ചു നിസ്കരിക്കലാണ് സുന്നത്ത്. അലി -رَضِيَ اللَّهُ عَنْهُ- അപ്രകാരം കല്‍പ്പിച്ചിട്ടുണ്ട്.” (മുഗ്നി: 2/229-230)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • അസ്സലാമു അലൈകും..
    തക ബ്ബ ല ള്ള ആ ഹു വ മിൻ ഹും ഇത് വ ള രേ ഉപ കാ ര പ്ര ദ മാ യിമുഹമ്മദ്‌ അലി.ഒഒ ടി പയ്യന്നുർ മൊബൈൽ no. 9539840126

Leave a Comment