ആണ്‍കുട്ടിക്ക് രണ്ട് ആടുകളെയും, പെണ്‍കുട്ടിക്ക് ഒരു ആടിനെയും അറുക്കുന്നതാണ് സുന്നത്ത്. നബി -ﷺ- അവിടുത്തെ പേരക്കുട്ടികളായ ഹസനും ഹുസൈനും വേണ്ടി രണ്ട് വീതം ആടുകളെ അറുത്തതായി ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ أَحَبَّ أَنْ يَنْسُكَ عَنْ وَلَدِهِ، فَلْيَنْسُكْ عَنْهُ عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» [النسائي: 4212]

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും തന്റെ കുട്ടിക്ക് വേണ്ടി അഖീഖ അറുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആണ്‍കുട്ടിക്ക് രണ്ട് തുല്ല്യമായ ആടുകളെയും, പെണ്‍കുട്ടിക്ക് ഒരു ആടിനെയും അറുക്കട്ടെ.” (നസാഈ: 4212)

‘തുല്ല്യമായ ആടുകള്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രായത്തിലും രൂപത്തിലും വലിപ്പത്തിലും സാമ്യതയുള്ള രണ്ട് ആടുകള്‍ ആയിരിക്കണമെന്നാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment